2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഫേസ്ബുക്ക്‌, വാലൻന്റൈൻ, പിന്നെ ശശിയും...



"സൌഹൃദം, അന്യോന്യമറിയുന്ന മനസ്സുകളെ പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....
കൊടുക്കല്‍ വാങ്ങലുകളില്ലാതേ ലാഭനഷ്ട്ടങ്ങളില്ലാതെ ഹൃദയം ഹൃദയത്തെയറിയുന്ന നേര്‍.
സ്നേഹം ആത്മാവിന്റെ ഭാഷയാണ്, ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....
നമ്മുടെ സൌഹൃദത്തിന് ആത്മാവ് നഷ്ട്ടമാവുന്ന പോലെ...

ഡാ ആർ യൂ ദേർ ?"

ഫേസ്ബുക്ക്‌ ചാറ്റ് വിൻഡോയിൽ തെളിഞ്ഞു വന്ന അവളുടെ വാക്കുകൾ ആണ് എന്നെ ഓർമകളിൽ നിന്ന് ഉണർത്തിയത്.

"യാ. ക്യാരി ഓണ്‍."

"ഡാ വാടസ് യുവർ ഒപിനിയൻ അബോട്ട് വാലൻന്റൈൻ ഡേ?" വീണ്ടും അവൾ.

"നതിംഗ് മച്ച് . ഫൈവ് യീര്സ്‌ ബാക്ക് വെ ബ്രോക്ക് അപ്പ്‌ ഓണ്‍ ദാറ്റ്‌ ഡേ."

"യൂ ബ്രോക്ക് അപ്പ്‌, യൂ ടിന്റ് ടെൽ മി ദാറ്റ്‌ സ്റ്റോറി." അവൾ വെറുതെ വിടാൻ ഭാവമില്ല.

അതെ, ഇത് പോലൊരു മകര മാസത്തിലെ ത്രിസന്ധ്യാനേരത്താണ് വാക്കുകള ഒരു ഭാരമായി തോന്നി തുടങ്ങിയത്. കഴിഞ്ഞ കാലങ്ങൾക്ക് യാത്രാമൊഴി ചൊല്ലി, ഒഴുകുന്ന ഓര്മ്മകളുടെ പുഴയിൽ മുങ്ങി നിവര്ന്നു, വഴികളിലായി ഞങ്ങൾ സ്വയം തിരഞ്ഞു പിരിഞ്ഞു നടന്നത്...

ഇത് പോലൊരു വാലൻന്റൈൻ ദിനത്തിലാണ്...

ഒരായിരം വാക്കുകൾ പൂത്തു നിന്നിരുന്ന വസന്തങ്ങളുണ്ടായിരുന്നു നമുക്കിടയിൽ, എല്ലാ വാക്കുകൾക്കുമിടയിൽ, വിശാലമായി അതിരുകളില്ലാത്ത മേഘങ്ങളായി ഞങ്ങൾ മാനം നോക്കി കിടന്ന കാലത്തിനു ഒരു പേരുണ്ടായിരുന്നു...

"ഡേയ് പോയോ?" ചാറ്റ് വിൻഡോയിൽ വീണ്ടും സ്പന്ദനം...

"ഇല്ല.."

"ഞാൻ ഒരു കാര്യം പറയെട്ടെ.. നിന്നോട് ഇത് പറയണം എന്ന് കുറെ നാളായി ആലോചിക്കുന്നു.. നിന്നോട് ഇത് പറയണോ വേണ്ടയോ എന്ന് ഒത്തിരി വട്ടം ആലോചിച്ചു.."

എന്താവും കാര്യം? പണ്ടിത് പോലെ ഒരു ഇന്റ്രൊ ഇട്ടു വന്നിരുന്നു..
നാലഞ്ചു മാസം മുന്പ് :-
"ഡാ യൂ ലൈക്‌ ടോ മൈഗ്രൈറ്റ് ടൂ ഓസ്ട്രേലിയ?"
"ഇല്ലെങ്കിൽ? നീ എന്താ അവിടെ ഏജൻസി നടത്തുന്നുണ്ടോ?"
"ചുമ്മാ, വെറുതെ ചോദിച്ചെന്നെ ഉള്ളൂ..."
"സപ്പോസ് എനിക്ക് ആഗ്രഹം ഉണ്ടെങ്കിലോ?"
"ദെൻ യൂ മാരി മീ.. ഐ ഹാവ് പി.ആർ. വണ്‍സ് യൂ ഷിഫ്റ്റ്‌ ടോ ഹിയർ, വീ കാൻ ഡിവോർസ്.. ഈസി.. ;-)"
(ഫ്ലാഷ് ബാക്ക് അവസാനം)
"പറഞ്ഞു തുലയ്ക്ക്..."

"നോ സസ്പെൻസ്‌, ഇറ്റ്‌സ് എ മേജർ ഡിസിഷൻ എബൌട്ട്‌ മൈ ഫ്യൂച്ചർ ലൈഫ്. വെയിറ്റ് ടിൽ ഫ്രൈഡേ."

"കെ. ബൈ. ഐ ഹാവ് എ ക്ലയന്റ് ഡിസ്കഷൻ അറ്റ്‌ 4. ക്യാച്ച് അപ്പ്‌ യൂ ലേറ്റർ."

അങ്ങനെ ആ ഫേസ്ബുക്ക്‌ സംഭാഷണം അവിടെ അവസാനിച്ചു.

അപ്പോൾ ആണ് അക്കൌണ്ടന്റ് ജോബിൻ അത് വഴി വന്നത്.  "ജോബിനെ, നിന്റെ വീട് കുറിയന്നൂർ അല്ലെ? ദേ ഈ കക്ഷിയെ അറിയുമോ?" ഫേസ്ബുക്ക്‌ പ്രൊഫൈലിലെ ഫോട്ടോ കാട്ടി ഞാൻ ചോദിച്ചു. "പറ്റുമെങ്കിൽ ഒന്ന് അന്വേഷിക്കണേ, വേർ അബൗറ്റ്സ് ഒക്കെ..."

"എന്താ സാറേ, മനസ്സില് ലഡ്ഡു പൊട്ട്ടിയൊ?" ജോബിന്റെ ചോദ്യം. "അല്ലെടെ, എന്റെ കൂട്ടുകാരൻ ഡേവിഡിന് ഒരു ആലോചന. ഒത്തു പോകുന്നതാണേൽ നടത്തിയാലോ എന്നാ ആലോചന." ഞാൻ പറഞ്ഞു. ഒരു പക്ഷെ ആ നിമിഷം നാവിൽ ഗുളികൻ വിളയാടിയിരിക്കാം...
ഇന്ന് 2014 ഫെബ്രുവരി 14.
തലേന്ന് രാത്രി 11.30 കിടക്കാൻ പോകുമ്പോൾ വാട്ട്സ്ആപ്പിൽ അവളുടെ മെസ്സേജ് - "ഡാ വെയിറ്റ് ടിൽ ടുമോറോ മോര്നിംഗ്. ഐ അം ഗോയിംഗ് ടോ സർപ്രൈസ് യൂ.."

"ഫീലിംഗ് സ്ലീപി. വിൽ ടോക്ക് ടുമോറോ..."

ഫോണ്‍ കൈയിൽ നിന്ന് വഴുതി കട്ടിലിന്റെ താഴേക്കു...

'സ്വപ്‌നങ്ങള്‍ കൂട്ടി വെച്ച പളുങ്കുപാത്രം കൈയിൽ നിന്നും വഴുതി വീണു തകര്‍ന്നു പോയത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നവനാണ് ഞാന്‍.. ഇതൊക്കെ എന്ത്..!!'
'പുറത്തു മഴ പെയ്യാൻ തുടങ്ങി... മഴയിലൂടെ കാണാം ഒരു പഴയ പകൽ. അവിടെ കുടയെടുക്കാൻ മറന്നവരെ പോലെ തിരുവല്ല മാർത്തോമ കോളേജിന്റെ വരാന്തയുടെ ഒരു മൂലയിൽ പ്രാണനും വാരി പിടിച്ചു നില്ക്കുന്ന നമ്മൾ....
"നമ്മൾക്ക് ഒന്നിക്കാൻ ആവില്ല എന്ന് പണ്ടേ അറിയാമായിരുന്നു. എന്റെ സാഹചര്യങ്ങൾ നമ്മള്ക്ക് ഒട്ടും അനുകൂലമല്ല.. അത് കൊണ്ട് മറക്കണം.."
അവൾ അന്ന് അങ്ങനെ പറഞ്ഞപ്പോൾ എന്നിൽ നിലച്ചു പോയത് പ്രണയത്തിന്റെ ഏതൊരു വൈദ്യുത ചില്ലകളാണ്?

നിന്നെ എനിക്ക് മറക്കാൻ കഴിയില്ലെടോ!
മറവി മരണമാണ്, ഓർമ്മ ജീവിതവും....!'
സ്റ്റോപ്പ്‌, സ്റ്റോപ്പ്‌, സ്റ്റോപ്പ്‌... ഈ ഡൈലോഗ് ഞാൻ എവിടെയോ വായിച്ചതാനെല്ലോ?

ക്ലോക്കിൽ സമയം 7.30 am. കട്ടിൽ കീഴിൽ നിന്ന് ഫോണ്‍ തപ്പി എടുത്തു.

17 മെസ്സേജ്, 6 മിസ്സ്ഡ് കോള്സ്, വാട്സ്ആപ്പിൽ 67 അണ്‍റെഡ് മെസ്സേജ്, ഫേസ്ബുക്കിൽ 26 നോട്ടിഫിക്കഷൻ....

ഫേസ്ബുക്കിലേക്കാണ് ആദ്യം കേറിയത്. ആദ്യത്തെ ന്യൂസ്‌ ഫീഡ്....

...... changed her relationship status to 'in a relationship with'....

അത്രയും കണ്ടപ്പോഴേ കണ്ണിൽ ഇരുട്ട് കേറി...

David John Kurisummoottil എന്ന് അവസാനം പേരും എന്റെ കൂട്ടുകാരന്റെ ചിരിക്കുന്ന മോന്തയും കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്‌..??

" Congrats aliya" എന്ന് ഒരു കമന്റും കൂടെ ഒരു ആത്മഗതവും - "ഈ തേങ്ങാകൊല പറയാനാണോ ലവൾ ഇത്രേം ദൊസം നമ്മളെ സസ്പൻസിൽ നിരത്തിയത്...."

ഓഫീസിൽ ചെന്ന പാടെ ജോബിന്റെ ചോദ്യം - "എന്തായി സർ, ഇന്ന് ലഡ്ഡു വിതരണം ഉണ്ടോ?"

"പൊട്ടിയ ലഡ്ഡുക്കൾ കൂട്ടി വെച്ചിരുന്നേൽ ഇന്ന് വിതരിക്കായിരുന്നു മോനെ..."

പറയാൻ മറന്നതെന്തെല്ലമോ ബാക്കിയാവുന്നു....
നീയും, ഞാനും ചരിത്രമാവുന്നു...
"നീ എഴുതിയത് എന്റെ ഹൃദയത്തിനു മുകളിലായിരുന്നു...
ചിതറി വീണ വളപ്പൊട്ട്‌ പോലെ
ആരാലും പെറുക്കി വെയ്ക്കപെടാതെ
അത് ഞാൻ കാത്തു വെച്ചു...
ഒരിക്കെൽ നീയതു മായ്ക്കാൻ ശ്രമിച്ചാലും
ഹൃത്തിനു മുകളിൽ വീണ
ദൈവത്തിന്റെ കൈയ്യൊപ്പു പോലെ...
അത് മായാതെ.. അങ്ങനെ, അങ്ങനെ...."

*************************************************************************

വാൽകഷണം :
വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുന്ന നേരം.
"ബഡി, ഡൂ യു ഹാവ്‌ തൌസണ്ട് ബക്ക്സ് ടൂ സ്പൈർ?"
ചോദ്യം കേട്ട ദിശയിലോട്ടു നോക്കിയ എന്റെ ഉള്ളു കിടുങ്ങി പോയി. നല്ല നടപ്പിനു ഞങ്ങൾ നാട് കടത്തിയ "വാസു' മടങ്ങി എത്തിയിരിക്കുന്നു.
"എന്ത്..?"

"ശശീ, ഡാ ഒരു ഹണ്‍ട്രെഡ്‌ റുപീസ് താടാ, ജസ്റ്റ്‌ റീച്ഡഡ് ബൈ ടുഡേസ് കൊച്ചുവേളി. ഓട്ടോയ്ക്ക് കൊടുക്കാനാ... ബൈ ദി ബൈ, ഐ സോ ഹേർ ലാസ്റ്റ് വീക്ക്‌ അറ്റ്‌ പുഷ്പഗിരി വൈൽ ഐ വാസ് ഇന് കേരള..."
പാവം, കൈ അറിയാതെ പേര്സിലോട്ടു നീണ്ടു. 100 രൂപയുമായി പോയ അവൻ 5 മിനിറെടുത്തു മടങ്ങി വരാൻ...
"സോറി ഡ്യൂട്, സത്യം പറഞ്ഞാൽ നീ കാശ്ശു തരില്ല എന്നറിയാം.. ഇന്ന് വാലൻന്റൈൻ അല്ലെ, അവള്ക്കൊരു ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ ആണ് ഞാൻ നിന്നോട് കാശ് വാങ്ങിയേ..."

കൊള്ളാം, വാലൻന്റൈൻ ഗിഫ്റ്റിനു വേണ്ടി കാശ് വാങ്ങിയത് പറ്റിയ ആളിന്റെ അടുത്ത് നിന്ന്...

മനസ്സില് വന്നതെല്ലാം കടിച്ചമർത്തി കാറിന്റെ അരികിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് അവന്റെ വാക്കുകൾ.. "ഡാ ശശി, കഴിഞ്ഞ ആഴ്ച അമ്മച്ചിയെ കൊണ്ട് ഞാൻ പുഷപഗിരിയിൽ പോയപ്പോൾ അവളെ കണ്ടു. നിന്റെ ആ പഴയ ലൈനില്ലേ, അവൾ പ്രസവിച്ചു; പെണ്‍കുട്ടിയാ..."

ശശി വീണ്ടും ശശി ആയി.

ശുഭം.